പാനൂർ: തലശ്ശേരി-മൈസൂരു റെയിൽപാതയുടെ ഹെലിബോൺ ഭൂമിശാസ്‌ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ്ടർ കല്ലിക്കണ്ടി എൻ.എ.എം കോളജ് ഗ്രൗണ്ടിലിറങ്ങി. സർവേ ചൊവ്വാഴ്ച തുടങ്ങും. രാവിലെ എട്ടോടെയാണ് സർവേക്ക് തുടക്കം. ഹൈദരാബാദ് ആസ്ഥാനമായ നാഷനൽ ജ്യോഗ്രാഫിക് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ടാണ് കൊങ്കൺ റെയിൽവേ കോർപറേഷനുവേണ്ടി സർവേ ഏറ്റെടുത്തത്. ഹെലികോപ്‌ടറിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് പാതയുടെ അലൈൻമൻെറ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ പറന്നാണ് സർവേ. കഴിഞ്ഞ 17ന് തുടങ്ങാനിരുന്ന സർവേ മഴ കനത്തതിനെ തുടർന്നാണ് വൈകിയത്. കാലാവസ്ഥ അനുകൂലമായാൽ 10 ദിവസത്തിനകം പൂർത്തിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.