യുവാവിനെ കണ്ണിൽ കുത്തി പരിക്കേൽപിച്ച പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

ശ്രീകണ്ഠപുരം: ഭിന്നശേഷിക്കാരനെ ആക്രമിക്കുന്നത് തടഞ്ഞ സഹോദര‍ൻെറ കണ്ണില്‍ താക്കോല്‍ കൊണ്ട് കുത്തി പരിക്കേല്‍പിച്ചയാള്‍ ആറു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കണിയാര്‍വയലിലെ ഐക്കര വീട്ടില്‍ സുനില്‍കുമാറിനെയാണ് (40) ശ്രീകണ്ഠപുരം എസ്.ഐ സുബീഷ്‌മോന്‍, എ.എസ്.ഐ എ. പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 2015 ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം. മലപ്പട്ടം അഡുവാപ്പുറത്തെ ലക്ഷ്മണ‍ൻെറ കണ്ണിലാണ് സുനില്‍കുമാര്‍ കുത്തി പരിക്കേല്‍പിച്ചത്. ഭിന്നശേഷിക്കാരനായ ത‍ൻെറ സഹോദരനെ സുനില്‍കുമാര്‍ ആക്രമിക്കുന്നത് കണ്ടാണ് ലക്ഷ്മണന്‍ തടയാനെത്തിയത്. അതിനിടെ ഓട്ടോറിക്ഷയുടെ താക്കോല്‍ ഉപയോഗിച്ച് സുനിൽ ലക്ഷ്മണ‍ൻെറ കണ്ണില്‍ കുത്തി പരിക്കേൽപിച്ചുവെന്നാണ് കേസ്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിനടക്കുകയായിരുന്നു സുനില്‍കുമാര്‍. നാഷനല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ ആയാണ് ഒളിവില്‍ പോയത്. ഞായറാഴ്ച രാത്രി കണ്ണൂര്‍ താണയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്. സിവില്‍ പൊലീസ് ഓഫിസര്‍ കെ.ഐ. ശിവപ്രസാദും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.