കാട്ടാനയിറങ്ങിയ പ്രദേശങ്ങളില്‍ പരിശോധന

ചെറുപുഴ: രാജഗിരി എടക്കോളനിയിൽ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ച പ്രദേശങ്ങളില്‍ റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജില്ല കലക്ടറുടെ നിർദേശപ്രകാരം, പയ്യന്നൂര്‍ തഹസിൽദാർ കെ. ബാലഗോപാലൻ, ഡെപ്യൂട്ടി തഹസിൽദാർ ഇ.കെ. രാജൻ, വില്ലേജ് ഓഫിസർ ബെന്നി കുര്യാക്കോസ്, ഫോറസ്റ്റ് റേഞ്ച് ഓഫിസർ വി. രതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടറും മറ്റു ജനപ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആറു പട്ടികവര്‍ഗ കുടുംബങ്ങളടക്കം എട്ടു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കോളനിയിലെ വീടുകള്‍ക്ക് സമീപത്തു വരെ കാട്ടാനയെത്തിയതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വൈദ്യുതി കമ്പിവേലി തകര്‍ന്ന 500 മീറ്റർ ദൂരത്തില്‍ കമ്പിവേലി പുനഃസ്ഥാപിക്കണമെന്ന ഊരുമൂപ്പൻെറ ആവശ്യം സര്‍ക്കാറിൻെറ ശ്രദ്ധയില്‍പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.