പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ്: മുക്കുപണ്ടം കസ്റ്റഡിയിലെടുത്തുതുടങ്ങി

പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പ്: മുക്കുപണ്ടം കസ്റ്റഡിയിലെടുത്തുതുടങ്ങിതളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൊലീസ് മുക്കുപണ്ടം കസ്റ്റഡിയിലെടുത്തുതുടങ്ങി. 10 അക്കൗണ്ടുകളിൽ വെച്ചിട്ടുള്ള മുക്കുപണ്ടങ്ങളാണ് പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ചയോടെ മുഴുവൻ മുക്കുപണ്ടവും കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കും. ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 31 അക്കൗണ്ടുകളിൽ നിന്നായി 50 ലക്ഷം രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. തളിപ്പറമ്പ് സി.ഐ എ.വി. ദിനേശൻ, എസ്.ഐ പി.സി. സഞ്ജയ്‌ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും മൊഴിയെടുക്കലും തുടരുന്നത്. പൊലീസ്, അപ്രൈസർ, വിഡിയോഗ്രാഫർ, ബാങ്ക് മാനേജർ, ബാങ്കിൻെറ അഭിഭാഷകൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. മുക്കുപണ്ടങ്ങൾ കസ്റ്റഡിയിലെടുത്തശേഷം പ്രതികളെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.