വയോധികദമ്പതികളെ വീട്ടിൽ കയറി മർദിച്ചു

വയോധികദമ്പതികളെ വീട്ടിൽ കയറി മർദിച്ചു മക്കളെ ലക്ഷ്യമിട്ട് എത്തിയ സംഘം ദമ്പതികളെ മർദിക്കുകയായിരുന്നുഇരിട്ടി: എടൂർ വെള്ളരിവയലിൽ വീട്ടിൽ അതിക്രമിച്ചുകയറി വയോധികദമ്പതികളെ ആക്രമിച്ചതായി പരാതി. മർദനത്തിൽ വയോധികനും ആക്രമണം തടയാനെത്തിയ ഭാര്യക്കും പരിക്കേറ്റു. വെള്ളരിവയലിലെ ഇരുമല ഐ.എം. ജോസഫിനും (76) ഭാര്യ സാറാമ്മ ജോസഫിനുമാണ് (63) പരിക്കേറ്റത്. മുഖത്തും നെഞ്ചിനും ഗുരുതര പരിക്കേറ്റ ജോസഫിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഭാര്യ സാറാമ്മയെ പേരാവൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 10.30 ഒാടെയാണ് സംഭവം. ജോസഫിൻെറ മക്കളായ റോയി, സോജൻ എന്നിവരെ ലക്ഷ്യമിട്ട് എത്തിയ ആക്രമിസംഘം വയോധികദമ്പതികളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവസമയത്ത് മക്കൾ വീട്ടിലുണ്ടായിരുന്നില്ല. വയോധികദമ്പതികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസിയായ സിബി മാത്യുവിനും ആക്രമണത്തിൽ പരിക്കേറ്റു. ഇയാളും പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ ആറളം പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.