പാപ്പിനിശ്ശേരിയില്‍ മാലിന്യം നിറയുന്നു

പാപ്പിനിശ്ശേരിയില്‍ മാലിന്യം നിറയുന്നു ചിത്രം: ppn MALINYAM കണ്ടൽക്കാടുകൾക്കുള്ളിലെ അറവുമാലിന്യം കടിച്ചുവലിക്കുന്ന തെരുവുനായ്രാത്രിയായാൽ പ്രദേശം തെരുവുനായ്ക്കളുടെ കൈയിൽ പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകൾക്കുള്ളിൽ അറവുമാലിന്യം നിറയുന്നു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യം രാത്രികാലങ്ങളിൽ അനിയന്ത്രിതമായി തള്ളാൻ തുടങ്ങിയതോടെ തെരുവ് നായ്ക്കളുടെ വലിയ സങ്കേതമായും പ്രദേശം മാറി. പാപ്പിനിശ്ശേരിയിലെ പഴയങ്ങാടി കവലക്ക് സമീപം ബലിയപട്ടം ടൈൽസിലേക്ക് പോകുന്ന ചെമ്മൺ റോഡരികിലെ കണ്ടൽക്കാടുകൾക്കുള്ളിൽ ധാരാളം അറവുമാലിന്യമാണ് തള്ളുന്നത്. ഇവിടെ അസഹ്യമായ ദുർഗന്ധമാണ്. നിരവധി തെരുവ് നായ്ക്കളും പ്രദേശം കൈയടക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കണ്ടൽക്കാട്ടിൽ മൂന്ന് ചത്ത പോത്തുകളെ തള്ളിയിരുന്നു.പാപ്പിനിശ്ശേരി പഞ്ചായത്തിന് കീഴിൽ ദേശീയപാതക്കരികിൽ ഏതാനും കാമറകൾ സ്ഥാപിച്ചെങ്കിലും കെ.എസ്.ടി.പി റോഡിൽ കാമറകളോ തെരുവ് വിളക്കുകളോ ഇല്ലാത്ത അവസ്ഥയാണ്. സ്ഥാപിച്ച സൗരോർജ തെരുവുവിളക്കുകൾക്ക് ആഴ്ചകളുടെ ആയുസ്സ് മാത്രമാണുണ്ടായത്. ഈ അനുകൂല ചുറ്റുപാട് മനസ്സിലാക്കിയാണ് അറവുമാലിന്യവും കക്കൂസ് മാലിന്യവും മറ്റു റോഡരികിലും കണ്ടൽക്കാടുകളിലും തള്ളുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.