ആർ.എസ്.എസ് പ്രചാരണം കള്ളം -സി.പി.എം

ആർ.എസ്.എസ് പ്രചാരണം കള്ളം -സി.പി.എം തലശ്ശേരി: കൊളശ്ശേരി വാവാച്ചി മുക്കിനടുത്ത് ആർ.എസ്.എസ് പ്രവർത്തകനുനേരെ സംഘടിത ആക്രമണം നടത്തിയെന്ന ബി.ജെ.പി - ആർ.എസ്.എസ് പ്രചാരണം കള്ളമാണെന്ന് സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി. തിങ്കളാഴ്ച രാത്രി ഒമ്പതിന് വീട്ടിലേക്ക്‌ വരുകയായിരുന്ന വാവാച്ചി മുക്കിലെ സി.പി.എം അനുഭാവി രജീഷിനെ വഴിയിൽവെച്ച് ഒരു സംഘം ആർ.എസ്.എസ് പ്രവർത്തകർ അസഭ്യം പറയുകയും ആക്രമിക്കുകയുമാണുണ്ടായത്. അതിനിടയിലാണ് റിതിൻ എന്ന ആർ.എസ്.എസുകാരന് കൈക്ക് നിസ്സാര പരിക്കേറ്റത്. സംഭവം നടക്കുന്നത് വാവാച്ചിമുക്കിലാണ്. വായനശാലക്കടുത്തുവെച്ചല്ല. വായനശാലക്ക് സമീപം എന്നുപറയുന്നത് സംഭവം സി.പി.എമ്മിന്‍റെ തലയിൽ കെട്ടിവെക്കാനാണ്. ഈ സംഭവത്തിൽ സി.പി.എമ്മിന് ഒരു ബന്ധവുമില്ല. ബോധപൂർവം പ്രശ്നങ്ങളുണ്ടാക്കി പ്രദേശത്ത് സംഘർഷമുണ്ടാക്കാനാണ് ആർ.എസ്.എസ് - ബി.ജെ.പി സംഘം ശ്രമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.