കടയിൽ കയറിയ പെരുമ്പാമ്പിനെ അടിച്ചുകൊന്നു; രണ്ടുപേർക്കെതിരെ കേസ്

തൊടുപുഴ: വ്യാപാര സ്ഥാപനത്തില്‍ കയറിയ പെരുമ്പാമ്പിന്‍കുഞ്ഞിനെ അടിച്ചുകൊന്നതിന് രണ്ടുപേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.തൊടുപുഴ-ഇടുക്കി റോഡിലെ മൊബൈല്‍ സര്‍വിസ് സെന്‍ററിലാണ് പാമ്പ് കയറിയത്. ആളുകള്‍ കൂടിയതോടെ പാമ്പ് സ്ഥാപനത്തിന്‍റെ മുകളിലെ ഷീറ്റിനിടയിൽ ഒളിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. ഫോറസ്റ്റ് ഫ്ലൈയിങ് സ്‌ക്വാഡ് സ്ഥലത്തെത്തിയെങ്കിലും പാമ്പിനെ പിടികൂടാന്‍ ലൈസന്‍സുള്ളവര്‍ ഇവര്‍ക്കൊപ്പം ഇല്ലായിരുന്നു.

അതിനാല്‍ ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരുമായി എത്താമെന്ന് പറഞ്ഞ് ഇവര്‍ മടങ്ങി. ഇതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് സ്ഥാപനത്തിലുണ്ടായിരുന്ന കമ്പി ഉപയോഗിച്ച് പാമ്പിനെ കുത്തി താഴെയിടുകയും അടിച്ചുകൊല്ലുകയുമായിരുന്നു. വനം ഉദ്യോഗസ്ഥര്‍ പാമ്പുപിടിത്തക്കാരുമായി എത്തിയപ്പോള്‍ പാമ്പ് ചത്തിരുന്നു.

ഇതിനിടെ പാമ്പിനെ അടിച്ചുകൊന്നവര്‍ സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍നിന്ന് പാമ്പിനെ കൊന്നവരുടെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചു. സ്ഥാപന ഉടമക്കെതിരെ കേസെടുത്തിട്ടില്ല. പാമ്പിന്‍റെ ജഡം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം ഫോറസ്റ്റ് സര്‍ജന് കൈമാറും.

Tags:    
News Summary - Snake was killed; Case against two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.