തൊടുപുഴ: ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ നിർമാണ നിരോധനം എന്നിവക്ക് പരിഹാരമാകുമെന്ന് കരുതുന്ന നിയമസഭ ഐക്യകണ്േഠ്യന പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഏഴ് മാസങ്ങൾക്ക് ശേഷം ഗവർണർ ഒപ്പിട്ടു. 2023 സെപ്തംബർ 14ന് നിയമസഭ പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടത്. ഗവർണർ ബില്ലിൽ ഒപ്പിടാത്തതിനെ തുടർന്ന് വൻ പ്രതിഷേധങ്ങളടക്കം ഇടുക്കിയിൽ അലയടിച്ചിരുന്നു. ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ജനുവരി ഒമ്പതിന് രാജ്ഭവനിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അന്നേ ദിവസം വ്യാപാരികളുടെ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ തൊടുപുഴയിലെത്തിയതിനെ തുടർന്ന് എൽ.ഡി.എഫ് ഹർത്താൽ ആചരിക്കുകയും എസ്.എഫ്.ഐ -ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു. മുൻ മന്ത്രി എം.എം. മണി ഗവർണറെ അധിക്ഷേപിച്ച് സംസാരിച്ചതും വിവാദമായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫ് ഭൂനിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കിയത് പ്രചാരണ വിഷയമാക്കിയിരുന്നു.

1960ൽ പട്ടം താണുപിള്ള സർക്കാരിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചു നൽകുന്നതിനായി കൊണ്ടുവന്നതാണ് ഭൂപതിവ് നിയമം. 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് ഭൂപതിവ് ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമാണ നിരോധനത്തിലേക്ക് നയിച്ചത്. 1960ലെ നിയമത്തിന്റെ കീഴിൽ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി നിയമം നിലവിൽ വരുന്ന അന്നുവരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ സാധൂകരിക്കുന്നതിനും ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തത്. ഇത് നടപ്പിലാക്കുന്നതിനു വേണ്ടി ചട്ടങ്ങളിലും ഭേഗഗതി വരുത്തും. നിർമാണ നിരോധനമടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. 

മലയോര ജനതക്ക് പുതുജീവൻ -മന്ത്രി റോഷി അഗസ്റ്റിൻ

തൊടുപുഴ: നിയമസഭ പാസാക്കിയ കേരള ഭൂപതിവ് (ഭേദഗതി) നിയമത്തിൽ കുറച്ചുവൈകിയെങ്കിലും ഒടുവിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പ് വച്ചിരിക്കുന്നത് മലയോര ജനതക്ക് ആഹ്ലാദത്തിന്റെ നിമിഷമാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പട്ടയം ലഭിച്ച ഭൂമിയില്‍ പൂര്‍ണമായ ഉടമസ്ഥാവകാശം ലഭ്യമാകാത്ത ഒരുജനതയുടെ വേദന പറഞ്ഞറിയാക്കുന്നതിലും അപ്പുറമായിരുന്നു. ഇതു തിരിച്ചറിഞ്ഞ ജനകീയ സര്‍ക്കാരിന്റെ ഇടപെടലാണ് ഭൂപതിവ് നിയമ ഭേദഗതി നിയമത്തിലേക്ക് നയിച്ചത്. 63 വര്‍ഷമായി ഹൈറേഞ്ചിലെ കർഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നത്തിനാണ് പരിഹാരമായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് ഭേദഗതി ബില്‍ പാസാകുന്നതിന് കാരണമായത്. റവന്യൂ മന്ത്രി കെ. രാജന്റെ ശക്തമായ ഇടപെടലും ജില്ലയിൽ നിന്നുള്ള മുന്‍ മന്ത്രി എം.എം മണി അടക്കമുള്ള ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലും നിയമനിർമാണത്തിലേക്ക് നയിക്കുന്നതിന് നിര്‍ണായകമായി. ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന വിഷയം പരിഹരിക്കുകയും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

അഴിമതിക്ക് കാരണമാകുമെന്ന് പ്രതിപക്ഷം

അതേസമയം, ചെറിയ കെട്ടിടങ്ങളടക്കം ക്രമവത്കരിക്കാൻ പിഴയീടാക്കുന്നത് ഉദ്യോഗസ്ഥ അഴിമതിക്ക് ഇടയാക്കുമെന്ന് പ്രതിപക്ഷം പറയുന്നു. പട്ടയഭൂമിയിൽ നിബന്ധനകളില്ലാതെ നിർമാണം നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം. 1964 ലെ ഭൂപതിവ് ചട്ടം മുൻകാല പ്രാബലത്തോടെ ഭേദഗതി ചെയ്ത് പിഴയും ക്രമവത്കരണവും ഒഴിവാക്കണമെന്നാണു കർഷക സംഘടനകളുടെയും ആവശ്യം.

തടഞ്ഞുെവച്ചതിലെ രാഷ്ട്രീയം വ്യക്തമായി -സലിംകുമാർ

തൊടുപുഴ: തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഭൂപതിവ് നിയമം ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടതോടെ അതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമായെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ സലിംകുമാർ. ഇപ്പോഴെങ്കിലും ഒപ്പിട്ടത് സ്വാഗതാർഹമാണ്. രാജ്ഭവനിലേക്ക് ജനങ്ങൾ നടത്തിയ വൻപ്രതിഷേധ മാർച്ച് അവഗണിച്ച ഗവർണർ ഇതുവരെ യു.ഡി.എഫിന്റെ ആവശ്യത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ഇടുക്കി ജില്ലയിലെ 90 ശതമാനം ജനങ്ങൾക്കും ആശ്വാസം പകരുന്ന നിയമ ഭേദഗതിയെ ഇത്രയും നാൾ തടഞ്ഞത് യു.ഡി.എഫിന്റെ താല്പര്യം സംരക്ഷിക്കാനായിരുന്നുവെന്ന് വ്യക്തമായതായി സലിംകുമാർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Geography Amendment Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.