കരിമണ്ണൂർ: കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 'യോദ്ധാവ്' പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് ലിറ്ററോളം ചാരായവുമായി ഒരാൾ പിടിയിൽ.
മുളപ്പുറത്ത് താമസിക്കുന്ന കുറ്റിമാക്കൽ രാജു(62) എന്നയാളെയാണ് സ്കൂട്ടറിൽ മൂന്ന് കുപ്പിയിലായി വിൽപനക്ക് കൊണ്ടുവന്ന ചാരായവുമായി മിഷ്യൻകുന്ന് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.എച്ച്. ഹാഷിമിന്റെ നേതൃത്വത്തിൽ എസ്.ഐ പി.എൻ. ദിനേശ്, എ.എസ്.ഐമാരായ പി.കെ. സലിൽ, അനസ്, പി.ജി. രാജേഷ്, ജയ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.എ. ഷെരീഫ്, എം.ആർ. അനീഷ്, സി.പി.ഒ മനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെയും സ്കൂട്ടറും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.