കട്ടപ്പന: മൃഗസംരക്ഷണ വകുപ്പും നഗരസഭയും ചേർന്ന് നൽകുന്ന കോഴിക്കൂടിന് ഗുണനിലവാരമില്ലെന്ന ആക്ഷേപത്തെ തുടർന്ന് ഉദ്ഘാടനം മുടങ്ങി. കട്ടപ്പന മൃഗാശുപത്രിയും നഗരസഭയും സംയുക്തമായി നടപ്പാക്കിയ കോഴിയും കൂടും പദ്ധതിക്കായാണ് കോഴിക്കൂട് എത്തിച്ചത്.
8000 രൂപമുടക്കി നിർമിച്ച കൂടിന് ഗുണനിലവാരമിെല്ലന്നായിരുന്നു ആക്ഷേപം. ഗുണനിലവാരം കുറഞ്ഞ കമ്പിവലകളാണ് ഉപയോഗിച്ചത്. കോഴിക്ക് തീറ്റ എടുക്കാനും വെള്ളം കുടിക്കാനും നിർമിച്ച ഭാഗങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധമാണ് നിർമിച്ചത്. മുട്ട കൂട്ടിൽനിന്ന് പുറത്തേക്കു വരാത്തവിധമായിരുന്നു കൂട്. ഇതോടെ ഗുണഭോക്താക്കൾ കൈപ്പറ്റാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഉദ്ഘാടനം മാറ്റി. നഗരസഭ പരിധിയിലെ ഗ്രാമീണ മേഖലയിലുള്ള ആളുകൾക്ക് 150 ദിവസം പ്രായമുള്ള അഞ്ചു കോഴിയും കോഴിത്തീറ്റ, കൂട് എന്നിവയും വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. 10,000 രൂപയാണ് വിനിയോഗിക്കുന്നത്.
20 ഗുണഭോക്താക്കളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അടുത്ത ദിവസം എൻജിനീയർ പരിശോധിച്ച് ഗുണനിലവാരം വിലയിരുത്തിയശേഷം തുടർ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.