വാളറ കാവേരിപ്പടിയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു

മഴ തുടങ്ങി; ദേശീയപാതയിൽ വെള്ളക്കെട്ട് ദുരിതമാകുന്നു

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് പ്രതിസന്ധിയാകുന്നു. വാളറ കാവേരിപ്പടിയിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാത നിർമാണം നടത്തിയപ്പോൾ നീരൊഴുക്ക് തടസ്സപ്പെടുന്ന വിധത്തിൽ ഫില്ലിങ് സൈഡിൽ കോൺക്രീറ്റ് ഉയർത്തിയതാണ് ഇതിന് കാരണം.

മലമുകളിൽനിന്ന് ഒഴുകിവരുന്ന വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ റോഡിൽ കെട്ടിനിൽക്കുകയാണ്. ഇതിന് പരിഹാരം കാണാൻ കലുങ്ക് നിർമിക്കണം. മഴപെയ്യുമ്പോൾ റോഡിൽ വെള്ളം ഉയരുകയും വാഹന ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യവുമാണ്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Rains have started; waterlogging is a problem on the national highway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.