സിറ്റിങ്ങിൽ വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവിയും കമീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായിയും
പരാതി കേള്‍ക്കുന്നു
തൊടുപുഴ: തോട്ടം മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരാതികളും പരിഹരിക്കാൻ പൊതുഅദാലത് സംഘടിപ്പിക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി.കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിൽ നടത്തിയ വനിത കമീഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
തൊഴിലിടങ്ങളിൽ നിയമം അനുശാസിക്കുന്ന പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യമാണ് സംസ്ഥാന സര്‍ക്കാർ നല്‍കുന്നത്. 40 പരാതിയാണ് അദാലത്തിൽ പരിഗണിച്ചത്.
തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ, ഗാര്‍ഹിക പ്രശ്നങ്ങൾ, ഭാര്യാഭര്‍തൃ തര്‍ക്കം, ഭര്‍തൃമാതാവും യുവതിയും തമ്മിലുണ്ടായ തര്‍ക്കം എന്നിവ കമീഷന് മുന്നിൽ എത്തി. ഇതിൽ 10 പരാതി തീര്‍പ്പാക്കി. ഒരു കേസ് പൊലീസ് റിപ്പോര്‍ട്ടിനായും രണ്ടെണ്ണം വൺ സ്റ്റോപ് സെന്ററിനും വിട്ടു. ഒരു പരാതിയിൽ പരാതിക്കാരിക്ക് പരിരക്ഷ ഉറപ്പുവരുത്താൻ വുമൺ പ്രൊട്ടക്ഷൻ ഓഫിസറുടെ പരിഗണക്ക് കൈമാറി. 26 കേസ് അടുത്ത ഹിയറിങ്ങിന് മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.