കാട്ടുപോത്തിന്‍റെ സാന്നിധ്യം; വനം വകുപ്പ് ഡ്രോൺ നിരീക്ഷണം നടത്തി

ചെറുതോണി: കാമാക്ഷി പഞ്ചായത്തിലെ കൊച്ചു കാമാക്ഷിയിൽ റോഡ് മുറിച്ച് കടന്ന് പോകുന്ന കാട്ടുപോത്തിന്‍റെ ദൃശ്യം കാമറയിൽ പതിഞ്ഞതോടെ വനം വകുപ്പ് ഡ്രോൺ നിരീക്ഷണം നടത്തി. എന്നാൽ, കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

ഒരു മാസം മുമ്പ് നെടുങ്കണ്ടം പത്ത് വളവ് മേഖലയിലാണ് കാട്ടുപോത്തിന്‍റെ സാന്നിധ്യം ആദ്യം തിരിച്ചറിയുന്നത്. റോഡിലൂടെ നടന്ന് പോകുന്ന കാട്ടുപോത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പിന്നീട് കട്ടപ്പന - പുളിയൻമല റോഡിലും റോഡ് മുറിച്ച് കടന്ന് പോകുന്ന കാട്ടുപോത്തിന്‍റെ ദൃശ്യങ്ങൾ വാഹന യാത്രികർ പകർത്തിയിരുന്നു. ഇതിന് പിന്നാലെ കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി കൊച്ചു കാമാക്ഷി മേഖലയിലും കണ്ടു.

കാട്ടുപോത്തിന്‍റെ സാന്നിധ്യം മലയോര മേഖലയിൽ തിരിച്ചറിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും ജനവാസ കേന്ദ്രങ്ങളിൽനിന്ന് വനമേഖലയിലേക്ക് തുരത്തുന്നതിനുള്ള നടപടി വനം വകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്.

Tags:    
News Summary - Presence of wild buffalo; Forest department conducted drone surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.