പോക്സോ കേസ്: 41കാരന് കഠിന തടവും പിഴയും

ചെറുതോണി: ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് അഞ്ചുവർഷം കഠിന തടവും 30,000 രൂപ പിഴയും. ഇടുക്കി അതിവേഗ (പോക്സോ) കോടതിയുടെ അധികച്ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി സ്വദേശി ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കാത്ത പക്ഷം പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം. കൂടാതെ പെൺകുട്ടിക്കു മതിയായ നഷ്ടപരിഹാരം നൽകാനും ജില്ല ലീഗൽ സർവിസ് അതോറിറ്റിയോടും കോടതി ശിപാർശ ചെയ്തു.

2024ൽ ഇടുക്കി പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി അന്നത്തെ ഇൻസ്‌പെക്ടർ സന്തോഷ്‌ സജീവ് അന്തിമ റിപ്പോർട്ട്‌ നൽകിയ കേസിൽ സീനിയർ സി.പി.ഒ പി.കെ. ആശ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് ഹാജരായി.

Tags:    
News Summary - POCSO case: 41-year-old gets rigorous imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.