കിഫ്ബി വഴി ദേവികുളം മണ്ഡലത്തിെൻറ അടിസ്ഥാന സൗകര്യ വികസനമടക്കം സാക്ഷാത്കരിക്കുകയാണ്. ചിത്തിരപുരം സർക്കാർ ആശുപത്രി വികസനത്തിനായി മാത്രം 53 കോടിയുടെ വികസനത്തിനുള്ള ഫണ്ട് കൈമാറിയതാണ് ഏറ്റവും വലിയ പദ്ധതി. അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിനായി 13 കോടി നൽകി. പിന്നീട് ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ചത് വിവിധ സർക്കാർ സ്കൂളുകളുടെ വികസന പ്രവർത്തനങ്ങൾക്കാണ്. ദേവിയാർ കോളനി വൊേക്കഷനൽ ഹയർ സെക്കൻഡറി സ്കൂൾ 3 കോടി, മച്ചിപ്ലാവ് െഹെസ്കൂളിന് 1.5 കോടി, അടിമാലി െഹെസ്കൂളിന് മൂന്ന് കോടി, അടിമാലി ടെക്നിക്കൽ ഹൈസ്കൂളിന് അഞ്ച് കോടി, തോക്കുപാറ യു.പി സ്കൂളിന് 1 കോടി, കുഞ്ചിത്തണ്ണി ഹയർ സെക്കൻഡറി സ്കൂളിന് അഞ്ച് കോടി എന്നിവ അനുവദിച്ച് നൽകിയതായി ദേവികുളം എം.എൽ.എ എസ്.രാജേന്ദ്രൻ അറിയിച്ചു. അടിമാലിയിലെ അമ്മയും കുഞ്ഞും ആശുപത്രിക്കായും അടിമാലി താലൂക്കാശുപത്രി വികസനത്തിനായി കൂടുതൽ ഫണ്ട് അനുവദിക്കും. അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിർമാണം തുടങ്ങുന്നതിനടക്കമുള്ള പ്രവൃത്തിക്കായി 14.5 കോടിയുടെ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമർപ്പിച്ചതായും എം.എൽ.എ എസ്. രാജേന്ദ്രൻ പറഞ്ഞു.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.