നെടുങ്കണ്ടം: മദ്യലഹരിയിൽ 15 കാരനെ മർദിച്ചു പരിക്കേൽപിച്ച കേസിൽ പിതാവിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. മനോദൗർബല്യമുള്ള അമ്മയെ ആക്രമിക്കുന്നത് കണ്ട് തടസ്സംപിടിച്ച മകനെയാണ് മർദിച്ചത്. മുഖത്തും കഴുത്തിനും പരിക്കേറ്റ കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ 15കാരന് രക്ഷിതാവിെൻറ മർദനമേറ്റത്. മദ്യലഹരിയിൽ എത്തുന്ന പിതാവ് മനോദൗർബല്യമുള്ള ഭാര്യയെ ഉപദ്രവിക്കുന്നത് പതിവാണ്.
ബുധനാഴ്ചയും ഭാര്യയെ ഉപദ്രവിച്ചു. ഇതിന് മകൻ തടസ്സം നിന്നപ്പോഴാണ് പിതാവ് മകനെയും ഉപദ്രവിച്ചത്.മർദനം സഹിക്കാനാവാതെ ഭാര്യ മകനൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. അമ്മയും മകനും റോഡിൽനിന്ന് നിലവിളിക്കുന്നതുകണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസിനെ കണ്ട് രക്ഷിതാവും ഓടിരക്ഷപ്പെട്ടു.
പൊലീസ് ഇടപെട്ട് മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത പിതാവിനെ വെള്ളിയാഴ്ചയാണ് നെടുങ്കണ്ടം എസ്.ഐ. ടി.എസ്. ജയകൃഷ്ണെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.