12കാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 25 വർഷം തടവ്

പത്തനംതിട്ട: 12കാരിയെ ചുരിദാർ വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തശേഷം കടന്ന പ്രതിക്ക് 25 വർഷം തടവ് ശിക്ഷ. പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി ജയകുമാർ ജോണാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ കോട്ടപ്പുറം തെക്കുംപ്ലാക്കൽ വീട്ടിൽ ജയചന്ദ്രനെയാണ് (57) ശിക്ഷിച്ചത്. വെച്ചൂച്ചിറ പൊലീസ് രജിസ്റ്റർ ചെയ്ത് വടശ്ശേരിക്കര സി.ഐ അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ച കേസാണിത്. 1997 മേയ് 12 നായിരുന്നു സംഭവം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ്. മനോജ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.