നെടുങ്കണ്ടം: ഉദ്ഘാടനം നടത്തി 20 വര്‍ഷമായിട്ടും തൂക്കുപാലം ബസ് സ്റ്റാൻഡ് ഇന്നും യാഥാർഥ്യമായിട്ടില്ല. പട്ടംകോളനി നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു ബസ് സ്റ്റാൻഡ്. പട്ടംകോളനിയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്‍റെ സ്‌നേഹോപകാരമായി ആഘോഷമായാണ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, തൂക്കുപാലം പാമ്പുമുക്ക് ജങ്ഷനില്‍ ബസ് സ്റ്റാൻഡ് ഇപ്പോഴും അനാഥമാണ്. നെടുങ്കണ്ടത്തുനിന്ന് വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേടിന് പോകുന്ന പ്രധാന പാതയിലാണ് സ്റ്റാൻഡ്. പട്ടം കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്തെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ നിരന്തര നിവേദനഫലമായാണ് സ്റ്റാൻഡ് നിര്‍മിച്ചതും 2002ല്‍ അന്നത്തെ എം.പി കെ. ഫ്രാന്‍സിസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തതും. എന്നാല്‍, ബസുകള്‍ യഥാസമയം കയറിയിറങ്ങാനും പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യം നാളിതുവരെ ഒരുക്കിയിട്ടില്ല. പ്രതിഷേധം ശക്തമാകുമ്പോള്‍ മാത്രം ചില ബസുകള്‍ സ്റ്റാൻഡിനുള്ളില്‍ പ്രവേശിക്കുന്നതല്ലാതെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രാവിലെയും വൈകുന്നേരങ്ങളിലും ടൗണിലെത്തുന്ന ബസുകളിലധികവും എസ്.എന്‍. ജങ്ഷനിലെത്തി മടങ്ങുകയാണ്. നടുറോഡില്‍ വാഹനങ്ങള്‍ തിരിക്കുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ചില ബസുകള്‍ വാതില്‍ക്കലെത്തി തിരിച്ചുപോകുന്നതല്ലാതെ സ്റ്റാൻഡില്‍ കയറാറില്ല. സ്റ്റാൻഡിനാവശ്യമായ ഒരുവിധ അടിസ്ഥാന സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ദിനേന ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നുപോകുന്ന വഴിയിലാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവാതെ പേരിനൊരു സ്റ്റാൻഡ് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ വാഹനങ്ങള്‍ കഴുകാനും സ്വകാര്യ-സ്‌കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാനും വളര്‍ത്തു മൃഗങ്ങളെ കെട്ടാനും ചില സന്ദര്‍ഭങ്ങളില്‍ തടി വ്യാപാരികള്‍ ലോഡ് കയറ്റാനും മറ്റുമാണ് സ്റ്റാൻഡ് ഉപയോഗിക്കുന്നത്. idl ndkm തൂക്കുപാലം ബസ് സറ്റാൻഡില്‍ കയറാതെ മടങ്ങുന്ന സ്വകാര്യ ബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.