വന്യമൃഗ ശല്യത്തില്‍ വലഞ്ഞ് സൗത്ത് കത്തിപ്പാറ

അടിമാലി: കാട്ടുപന്നിയും കുരങ്ങുമടക്കം വന്യമൃഗങ്ങളുടെ ശല്യത്തില്‍ നട്ടംതിരിയുകയാണ് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാംവാര്‍ഡില്‍ ഉള്‍പ്പെട്ട സൗത്ത് കത്തിപ്പാറ മേഖലയിലെ കുടുംബങ്ങള്‍. കാട്ടുപന്നിയും കുരങ്ങുമാണ് കൂടുതലായി ഈ മേഖലയില്‍ സ്വൈരവിഹാരം നടത്തുന്നത്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങള്‍ വിളകള്‍ക്ക് വലിയതോതില്‍ നാശംവരുത്തുന്നുവെന്നാണ് കര്‍ഷകരുടെ പരാതി. മുമ്പ് തന്നാണ്ട് വിളകള്‍ക്ക് നേരെയായിരുന്നു കാട്ടുമൃഗങ്ങളുടെ ശല്യമെങ്കിൽ ഇപ്പോള്‍ കുരുമുളക് ചെടികളുടെയടക്കം ചുവട് കാട്ടുപന്നികള്‍ കുത്തിമറിക്കുന്ന സാഹചര്യമാണ്. വന്യമൃഗങ്ങളെ തടയാൻ പ്രതിരോധ മാർഗമൊരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.