പാമ്പാടുംപാറയില്‍ സ്‌കൂള്‍ ഗ്രൗണ്ട് കൈയേറി ടാര്‍ ഉരുക്കല്‍

നെടുങ്കണ്ടം: റോഡ് പണിക്ക് അടുപ്പുകൂട്ടി ടാര്‍ ഉരുക്കുന്നത് ഗവ. എൽ.പി സ്‌കൂള്‍ ഗ്രൗണ്ടില്‍. പാമ്പാടുംപാറ പഞ്ചായത്ത് തമിഴ്-മലയാളം എല്‍.പി സുകൂളിലാണിത്. പാമ്പാടുംപാറ-മന്നാക്കുടി റോഡ് നിർമാണത്തിനായുള്ള മെറ്റല്‍, ടാര്‍ നിറച്ച വീപ്പകള്‍, വിറക് തുടങ്ങി മുഴുവന്‍ സാധനങ്ങളും ഈ ഗ്രൗണ്ടിലാണ് ഇറക്കിയിട്ടിരിക്കുന്നത്. ടാര്‍ ഉരുക്കി നിറച്ച വീപ്പകള്‍ പലതും അടച്ചിട്ടുപോലുമില്ല. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ അപകടത്തിന് സാധ്യത ഏറെയാണ്. മാത്രവുമല്ല ഇവിടെ ടാര്‍ ഉരുക്കാന്‍ അടുപ്പുകൂട്ടുമ്പോഴുണ്ടാകുന്ന പുക കുട്ടികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. സ്‌കൂള്‍വക സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെങ്കില്‍ സര്‍ക്കാറിന്‍റെ പ്രത്യേക അനുമതി വാങ്ങണമെന്നിരിക്കെയാണ് ഈ അനധികൃത നടപടി. ചുട്ടുപഴുത്ത് കിടക്കുന്ന ടാര്‍ വീപ്പയിലേക്കെങ്ങാനും കുട്ടികള്‍ എത്തിനോക്കുമോ എന്ന ഭയപ്പാടിലാണ് അധ്യാപകരും രക്ഷിതാക്കളും. കൂടാതെ സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് സോഷ്യല്‍ ഫോറസ്ട്രിയുടെ തൈ വില്‍പനക്കായുള്ള നഴ്‌സറി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പാമ്പാടുംപാറ പഞ്ചായത്ത് 15ആം വാര്‍ഡിലെ നഴ്‌സറിയാണ് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫെബ്രുവരി ഒന്നിന് ആരംഭിച്ചിരിക്കുന്നത്. മുമ്പ് പഞ്ചായത്ത് സ്‌കൂള്‍ ആയിരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍, ഇപ്പോഴും പഞ്ചായത്തിന്‍റെ അധീനതയിലാണെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി സ്ഥലം കൈയേറിയതാണെന്നും ആക്ഷേപമുണ്ട്. idl ndkm 1. സ്‌കൂള്‍ ഗൗണ്ടില്‍ അനധികൃതമായി ഇറക്കിയിരിക്കുന്ന ടാറിങ് സാമഗ്രികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.