ചിന്നക്കനാലിലെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ്

P/4 lead... ഭൂമിയിലധികവും വന്‍കിടക്കാരുടെ കൈകളിലാണ് അടിമാലി: ചിന്നക്കനാലിലെ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. ഇതിന് മുന്നോടിയായി കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ വീണ്ടും പരിഗണിക്കാൻ റവന്യൂ വകുപ്പ് അപേക്ഷനല്‍കി. ഏക്കര്‍ കണക്കിന് റവന്യൂ ഭൂമിയിലാണ് കൈവശാവകാശം ഉന്നയിച്ച് കയേറ്റക്കാര്‍ കോടതിയെ സമീപിച്ചത്. കോടതി ഉത്തരവിലൂടെ ഈ ഭൂമികളും തിരിച്ചുപിടിക്കുന്നതിനാണ് റവന്യൂവകുപ്പ്​ നീക്കം. ഇതോടൊപ്പം മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസികള്‍ക്ക് വിതരണം നടത്തി അന്യാധീനപ്പെട്ട ഭൂമിയും തിരിച്ചുപിടിക്കാന്‍ നടപടി ആരംഭിച്ചു. ഈ ഭൂമിയിലധികവും വന്‍കിടക്കാരുടെ കൈകളിലാണ്. 301 ആദിവാസികള്‍ക്ക് 1.5 ഏക്കര്‍ ഭൂമിയാണ് വിതരണം നടത്തിയത്. കാട്ടാന ശല്യമാണ് ഇവിടെ കുടിയിരുത്തിയ ആദിവാസികള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകാന്‍ കാരണം. 30ല്‍ താഴെ കുടുംബങ്ങളാണ് ഇവിടെ ഇപ്പോഴുള്ളത്. കാട്ടാന ഭീഷണിയില്‍ ഇവരും പ്രതിസന്ധിയിലാണ്. അഞ്ച് കേസുകളാണ് ഹൈകോടതിയില്‍ മാത്രം നിലനില്‍ക്കുന്നത്. ഇത് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇതോടൊപ്പം കലക്ടര്‍ തീര്‍പ്പാക്കേണ്ട നാല് കേസുകളും. സബ് കലക്ടർ തീര്‍പ്പാക്കേണ്ട മൂന്ന് കേസുകളും വേഗത്തില്‍ തീര്‍പ്പാക്കി ഏറ്റെടുക്കുന്നതിനാണ് റവന്യൂ വകുപ്പിന്‍റെ തീരുമാനമെന്ന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. ആദിവാസികള്‍ക്ക് വിതരണം നടത്തിയ മുന്നൂറ്റിയൊന്ന് കോളനിയിലടക്കം ആളില്ലാത്ത പ്ലോട്ടുകള്‍ ഏറ്റെടുക്കുന്നതിനായി പട്ടികവർഗ വകുപ്പുമായി ചേര്‍ന്ന് നടപടി വേഗത്തിലാക്കി. റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുക്കല്‍ നടപപടികളുമായി രംഗത്തുവന്നതോടെ ഇത്തരം ഭൂമികള്‍ പാട്ടത്തിന് നല്‍കി കൈവശമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുന്നതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.