അടിമാലി: കുറത്തിക്കുടി ആദിവാസി കേന്ദ്രത്തോട് ചേർന്ന് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. 45 വയസ്സുള്ള ആനയുടെ ജഡത്തിന് ഒരാഴ്ച പഴക്കം കണക്കാക്കുന്നു. പ്രായാധിക്യം മൂലമാണ് ചെരിഞ്ഞതെന്നാണ് നിഗമനം. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. നിഷ റേച്ചൽ, അടിമാലി റേഞ്ച് ഓഫിസർ കെ.വി. രതീഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. കാട്ടാന ശല്യം രൂക്ഷമായ ആദിവാസി കോളനികളിലൊന്നാണ് കുറത്തിക്കുടി. അടുത്തിടെ കാട്ടാന ആക്രമണത്തിൽ ആറു ആദിവാസികൾക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.