മണ്ണിനും മനസ്സിനും കുളിരായി പുതുമഴ

തൊടുപുഴ: കുംഭത്തിലെ കൊടുംചൂടിന് ശമനമേകി ജില്ലയുടെ പല ഭാഗത്തും കനത്ത മഴ. ബുധനാഴ്ച വൈകീട്ടാണ് തൊടുപുഴയിലും പരിസരങ്ങളിലും മണ്ണിനും മനസ്സിനും കുളിരേകി വേനൽ മഴയെത്തിയത്. ഇടവെട്ടി, കരിമണ്ണൂർ, ഉടുമ്പന്നൂർ, മുട്ടം എന്നിവിടങ്ങളിലും നല്ല മഴ ലഭിച്ചു. എന്നാൽ, ഹൈറേഞ്ച് മേഖലയിൽ ചിലയിടങ്ങളിൽ മാത്രം നേരിയ മഴയേ ഉണ്ടായുള്ളൂ. പുതുമഴ ലഭിച്ചത് കാർഷിക മേഖലക്കും ഉണർവായി. കർഷകർ തന്നാണ്ട് കൃഷികൾക്ക് മണ്ണൊരുക്കുന്നത് കുംഭത്തിലെ പുതുമഴയെത്തുടർന്നാണ്. കപ്പ, ചേന, വാഴ തുടങ്ങിയ കൃഷികളാണ് ആരംഭിക്കുന്നത്. നേരത്തേ ചെയ്ത കൃഷികൾക്കും മഴ ഗുണകരമായി. ചിത്രം: TDL mazha ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ തൊടുപുഴയിൽനിന്നുള്ള ദൃശ്യം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.