കട്ടപ്പന: നഗരസഭ കൗൺസിലർ പ്രശാന്ത് രാജുവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും, കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഏഴ് പേർക്കെതിരെ കട്ടപ്പന പൊലീസ് കേസെടുത്തു. മുളകരമേട് സ്വദേശികളായ സഹോദരങ്ങൾ അടക്കം ഏഴ് പേർക്കെതിരെയാണ് പട്ടികജാതി സംരക്ഷണ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മുളകരമേട് ഹിൽടോപ്പിലാണ് സംഭവം. വാർഡിലെ വയോജനങ്ങൾക്കുള്ള കമ്പിളിപുതപ്പ് വിതരണം കഴിഞ്ഞ് തിരികെ മടങ്ങും വഴിയാണ് പ്രശാന്തിന്റെ കാർ നാലംഗ സംഘം തടഞ്ഞത്. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോൾ മദ്യലഹരിയിലായിരുന്ന സംഘം ജാതിപ്പേര് വിളിച്ച് അസഭ്യം പറയുകയും മർദിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.