മൂന്നാം ഞായറും ജനം വീട്ടിലിരുന്നു

തൊടുപുഴ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി തുടർച്ചയായി മൂന്നാമത്തെ ഞായറാഴ്ചയും ജനം വീട്ടിലിരുന്നു. സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജനം ഏറ്റെടുത്തു. അനാവശ്യയാത്രകളും പൊതു ചടങ്ങുകളും ഒഴിവാക്കിയതോടെ റോഡുകളിൽ ആളനക്കില്ലാതായി. നഗരങ്ങൾ ഹർത്താൽ പ്രതീതിയിലായിരുന്നു. വളരെ ചുരുക്കം കടകൾ തുറന്നെങ്കിലും തിരക്കുണ്ടായില്ല. പാഴ്സൽ സർവിസ് മാത്രമായി ചില ഹോട്ടലുകൾ പ്രവർത്തിച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടിസി ഏതാനും ദീർഘദൂര സർവിസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ----- ചിത്രം - TDL KARIMBANTOWN കോവിഡ് പ്രതിരോധത്തിൽ ആളും ആരവവും ഒഴിഞ്ഞ ഇടുക്കി കരിമ്പൻ ടൗൺ ----- പട്ടികജാതി സംവരണം: തീരുമാനം സ്വാഗതാർഹം -സി.ഡി.സി തൊടുപുഴ: ദലിത് ക്രൈസ്തവ-മുസ്ലിംകൾക്ക് പട്ടികജാതി പദവി നൽകാനുള്ള കേന്ദ്ര മന്ത്രിസഭ തീരുമാനം സ്വാഗതാർഹമാണെന്ന് കൗൺസിൽ ഓഫ് ദലിത് ക്രിസ്ത്യൻസ് കേരള സംസ്ഥാന കോഓഡിനേറ്റർ ജോർജ് മണക്കാടൻ പ്രസ്താവിച്ചു. പട്ടികജാതി സംവരണം: ഭരണഘടനവിരുദ്ധം -സാംബവ മഹാസഭ തൊടുപുഴ: ദലിത് ക്രിസ്ത്യൻ, ദലിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയിൽ ചേർക്കുന്ന നടപടി സാമൂഹിക നീതിക്കെതിരും ഭരണഘടന വിരുദ്ധവുമാണെന്ന് സാംബവ മഹാസഭ ജില്ല കമ്മിറ്റി. വിവിധ ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പുലർത്തിപ്പോരുന്നവരെ ഒരുവിഭാഗത്തിൽപെടുത്തുന്നത് പുതിയ സംഘർഷങ്ങൾക്കാകും വഴിവക്കുക. യോഗത്തിൽ ജില്ല പ്രസിഡന്‍റ് എ.എ. മാധവൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.