അടിമാലി: ഡ്രൈഡേയിൽ മദ്യവിൽപന നടത്തിയ സംഭവത്തിൽ രണ്ടുപേരെ എക്സൈസ് പിടികൂടി. എല്ലക്കൽ മൂക്കിരിക്കാട്ടിൽ ശശിധരൻ (54), ആനച്ചാൽ ആമക്കണ്ടം പാറയ്ക്കൽ ഷാജി സുരേന്ദ്രൻ (32) എന്നിവരാണ് കുഞ്ചിത്തണ്ണി ടൗണിലെ പീടികമുറിക്കുള്ളിൽ മദ്യവിൽപന നടത്തുന്നതിനിടെ പിടിയിലായത്. അളവിൽ കൂടുതൽ മദ്യവുമായി പൊതുസ്ഥലത്ത് മദ്യപിച്ച കുറ്റത്തിനാണ് ഷാജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശശിധരനെ അടിമാലി കോടതിയിൽ ഹാജരാക്കും. അഞ്ച് ലിറ്റർ മദ്യവും പരിശോധനയിൽ കണ്ടെടുത്തു. അവധി ദിവസങ്ങളിൽ മദ്യം ശേഖരിച്ച് വിൽക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രിവന്‍റിവ് ഓഫിസർ പി.എച്ച്. ഉമ്മറിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, എം.എസ്. ശ്രീജിത്, ബി.എൽ. ലിബിൻ രാജ്, ഡ്രൈവർ എസ്.പി. ശരത് എന്നിവരും പങ്കെടുത്തു. Idl adi 2 arest ചിത്രം - വ്യാജമദ്യവുമായി പിടിയിലായ ശശിധരൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.