മൂന്നാർ: ചിന്നക്കനാൽ മില്ലേനിയം കോളനിയിൽ തങ്കത്തിന്‍റെ വീട് ശനിയാഴ്ച്ച രാത്രി കാട്ടാന തകർത്തു. വീട് കുലുങ്ങുന്നത് അറിഞ്ഞ വീട്ടുകാർ ഒരുമുറിയിൽ കയറി ഒളിച്ചു. അൽപനേരം അവിടെനിന്ന ആന വീടിന്‍റെ ചാർത്ത് തകർക്കുകയും ഭിത്തിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തശേഷമാണ് മടങ്ങിയത്. ഒരാഴ്ചയായി മേഖലയിൽ നിലയുറപ്പിച്ച എട്ട് ആനകളടങ്ങുന്ന കൂട്ടമാണ് നാട്ടുകാർക്ക് ഭീഷണിയായത്. തൊട്ടടുത്ത ഹോംസ്റ്റേ നടത്തിപ്പുകാരൻ അശോകനെ ആക്രമിച്ചു. ഗേറ്റ് തകർത്ത ആന തുമ്പിക്കൈകൊണ്ട് അശോകനെ ചുറ്റിപ്പിടിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. ദിവസങ്ങളായി പ്രദേശത്ത് ആനകൾ നാശനഷ്ം വരുത്തുന്ന വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ----- ചിത്രം 1 കാട്ടാന തകർത്ത ചിന്നക്കനാൽ മില്ലേനിയം കോളനിയിൽ തങ്കത്തിന്‍റെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.