കുമളി: ഗ്രാമ പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവിൽ നടപ്പാക്കിയ മൊബൈൽ ആംബുലൻസ് ക്ലിനിക് കോവിഡ് കാലത്ത് നാട്ടുകാർക്ക് ആശ്വാസമാകുന്നു. ജില്ലയിൽ ആദ്യമായി കുമളിയിൽ നടപ്പാക്കിയ സഞ്ചരിക്കുന്ന ചികിത്സ കേന്ദ്രം മുഴുവൻ വാർഡുകളിലെയും സാധാരണക്കാർക്ക് ഉപകാരപ്രദമായി. പഞ്ചായത്തിലെ വിദൂര വാർഡുകളായ ആനക്കുഴി, ചെങ്കര, വെള്ളാരംകുന്ന് ഉൾപ്പെടെ പ്രദേശങ്ങളിൽനിന്ന് ചികിത്സ തേടി യാത്ര ചെയ്തിരുന്ന നാട്ടുകാർക്കാണ് പുതിയ സംവിധാനം ഏറെ പ്രയോജനം ചെയ്തത്. ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് വാങ്ങാൻ കിലോമീറ്ററുകൾ ബസിലും ഓട്ടോയിലും സഞ്ചരിച്ചാണ് പല വാർഡുകളിൽനിന്നും ആളുകൾ സർക്കാർ ആശുപത്രിയിലെത്തിയിരുന്നത്. മൊബൈൽ ക്ലിനിക്കിൽ ഒരു ഡോക്ടർ, രണ്ട് നഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനം ലഭ്യമാണ്. ഓരോ വാർഡിലും എത്തി ജീവിതശൈലി രോഗങ്ങൾക്ക് പുറമെ പനി ഉൾപ്പെടെ മറ്റ് അസുഖങ്ങൾക്കും ചികിത്സയും മരുന്നും നൽകുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാന്തി ഷാജിമോൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ സിദ്ദീഖ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പുതിയ സംവിധാനം. cap: മൊബൈൽ ആംബുലൻസ് ക്ലിനിക്കിലെത്തിയ ആരോഗ്യ പ്രവർത്തകർ രോഗികളെ പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.