മൂന്നാർ: പശ്ചിമഘട്ടത്തിന്‍റെ പശ്ചാത്തലത്തിൽ വർണങ്ങൾ കൊണ്ട് പുതിയ ലോകം സൃഷ്ടിച്ച ചിത്രകലാ ക്യാമ്പ് സമാപിച്ചു. ദക്ഷിണേന്ത്യയിലെ ഇരുപതോളം കലാകാരന്മാരുടെ നേതൃത്വത്തിലാണ് ദേശീയ ചിത്രകല ക്യാമ്പ് നടന്നത്. മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ക്യാമ്പിൽ വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കി നൂറോളം ചിത്രങ്ങളാണ് ഒരുങ്ങിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള സാംസ്‌കാരിക വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ കേരള ലളിതകലാ അക്കാദമിയും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്‍ററുമാണ് 'ഡീപ് ഹ്യൂസ്' എന്നപേരില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കേരളത്തില്‍നിന്ന് പന്ത്രണ്ടും തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുമായുള്ള ഇരുപതോളം കലാകാരന്മാരാണ് പങ്കെടുത്തത്. കോവിഡ് കാലത്ത് മാനസികവും തൊഴില്‍പരവുമായി പ്രതിസന്ധി നേരിട്ട കലാകാരമാര്‍ക്ക് വലിയ പ്രചോദനം ലഭിക്കാന്‍ സഹായകരമായ ക്യാമ്പാണ് മൂന്നാറില്‍ സംഘടിപ്പിക്കപ്പെട്ടതെന്ന് ചിത്രകാരന്മാര്‍ പറഞ്ഞു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് ആയിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. സൗത്ത് സോണ്‍ കള്‍ച്ചറല്‍ സൻെറര്‍ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ദീപക് എസ്. കിര്‍വഡ്കര്‍, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.