പീരുമേട്: തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ മൊത്തവില ഗണ്യമായി കുറഞ്ഞിട്ടും വില കുറക്കാതെ വ്യാപാരികൾ. കടകളിൽ വിൽക്കുന്നതിലും വൻ വിലക്കുറവിലാണ് വഴിയോരക്കച്ചവടക്കാരും വാഹനങ്ങളിലും വിൽപന നടത്തുന്നത്. തമിഴ്നാട് അച്ചിങ്ങ പയറിന് കടകളിൽ 60 രൂപ വാങ്ങുമ്പോൾ വഴിയോര കച്ചവടക്കാർ വിൽക്കുന്നത് 40 രൂപക്ക്. നാടൻ തക്കാളി 20 രൂപക്ക് വഴിയോരത്ത് ലഭിക്കും. ബീൻസിന് കടയിൽ 60 രൂപയും വഴിയോരത്ത് 50 രൂപയുമാണ്. ഉരുളക്കിഴങ്ങ് കടകളിൽ 32 രൂപക്ക് വിൽക്കുമ്പോൾ 28 രൂപയാണ് വഴിയോര വില. പാവക്ക, പച്ചമുളക്, വെണ്ടക്ക, കോവക്ക, വെള്ളരിക്ക തുടങ്ങിയവക്കും വഴിയോരങ്ങളിൽ കിലോക്ക് 10 മുതൽ 15 രൂപ വരെ കുറവാണ്. വാഹനങ്ങളിൽ വിൽക്കുന്നവർ ഹോട്ടലുകൾക്കും അധികസാധനങ്ങൾ വാങ്ങുന്നവർക്കും ഇതിലും കുറവിൽ നൽകുന്നുണ്ട്. ഒരാഴ്ചയായിട്ട് തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറിയുടെ വില ഗണ്യമായി കുറഞ്ഞിരുന്നു. കേരളത്തിൽ മഴ മാറിയതോടെ പ്രാദേശികമായി പച്ചക്കറി ഉൽപാദനം കൂടിയത് വില കുറയാൻ കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.