റദ്ദാക്കിയ പട്ടയങ്ങൾക്ക് പകരം സാധുവായത് നൽകണം –യു.ഡി.എഫ്

തൊടുപുഴ: വിവാദ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിന്‍റെ മറവിൽ ആരെയും ബലമായി ഒഴിപ്പിക്കരുതെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകനും കൺവീനർ എം.ജെ. ജേക്കബും ആവശ്യപ്പെട്ടു. സർക്കാറുകളുടെ കാലത്ത് വിവാദ പട്ടയങ്ങൾ അംഗീകരിച്ച് പോക്കുവരവ് ചെയ്ത് കൊടുത്ത വസ്തുക്കൾ പലതും ഇതിനകം കൈമാറിയിട്ടുണ്ട്. കൈമാറി കൈമാറിക്കിട്ടിയവരുടെ കൈവശാനുഭവത്തിലാണ് പട്ടയങ്ങളിൽ ഉൾപ്പെട്ട മഹാഭൂരിപക്ഷം വസ്തുക്കളും. ഈ ഭൂമികളിലൊക്കെ സർക്കാറിന്‍റെ അറിവോടെ ഒരുപാട് നിർമാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിന്‍റെ മറവിൽ അവരെയെല്ലാം ഒഴിപ്പിക്കുന്നത് ന്യായീകരിക്കാനാവില്ല. ഉത്തരവിന്‍റെ മറവിൽ കർഷകരെ ദ്രോഹിച്ചാൽ യു.ഡി.എഫ് അവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം കർഷകരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്നത് ശുദ്ധതട്ടിപ്പാണ്. റദ്ദാക്കപ്പെട്ട പട്ടയങ്ങൾക്ക് പകരം സാധുവായ പട്ടയങ്ങൾ അർഹതപ്പെട്ടവർക്കെല്ലാം നൽകണമെന്നും അനാവശ്യമായ സാങ്കേതിക തടസ്സങ്ങൾ ഉയർത്തി കാലവിളംബം ഉണ്ടാക്കരുതെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.