ധീരജ് വധം: പ്രതികളെ കോടതിയിൽ ഹാജരാക്കി

മുട്ടം: ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽവിട്ട മൂന്ന് പ്രതികളെ തിരികെ കോടതിയിൽ ഹാജരാക്കി. 3, 4, 5 പ്രതികളായ ടോണി എബ്രഹാം, നിധിൻ ലൂക്കോസ്, ജിതിൻ തോമസ് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇടുക്കി ഡിവൈ.എസ്.പി വ്യാഴാഴ്ച തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ പീരുമേട് സബ് ജയിലിലേക്കയച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ ഈ മാസം 22 വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. ഏഴാംപ്രതി കൊന്നത്തടി മുല്ലപ്പള്ളിൽ ജസ്റ്റിൻ ജോയി, എട്ടാംപ്രതി കട്ടപ്പന വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി എന്നിവർ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇരുവരും പീരുമേട് ജയിലിൽ റിമാൻഡിലാണ്. ജാമ്യാപേക്ഷയിൽ ഈ മാസം 28ന് വാദം കേൾക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.