നിയന്ത്രണംവിട്ട ലോറി കലുങ്കിലിടിച്ചുനിന്നു; അപകടം ഒഴിവായി

അടിമാലി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണംവിട്ട ലോറി അപകടത്തിൽപ്പെട്ടു. ദുരന്തം ഒഴിവായത് തലനാരിഴക്ക്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. തമിഴ്‌നാട് ദിണ്ഡിഗലില്‍നിന്ന് വാളന്‍പുളിയുമായി വന്ന ലോറി കലുങ്ക് തകർത്താണ് നിന്നത്. വീതികുറഞ്ഞ റോഡിന്‍റെ ഭാഗത്തെ കലുങ്ക് തകര്‍ത്ത് ലോറി റോഡില്‍നിന്ന് തെന്നിമാറുകയായിരുന്നു. 100 അടിയിലേറെ താഴ്ചയുള്ള ഭാഗത്ത് കൊക്കയിലേക്ക് മുൻഭാഗം നീങ്ങിയെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു. റോഡിന്‍റെ വീതികുറവാണ് അപകടത്തിന് കാരണം. കലുങ്കുകള്‍ തകര്‍ന്ന് കാടുമൂടിയിട്ടുമുണ്ട്. മുന്നറിയിപ്പ് ബോര്‍ഡുകളാന്നുമില്ല. റോഡിന്‍റെ വീതി കൂട്ടണമെന്നും തകര്‍ന്ന കലുങ്കുകള്‍ പുനര്‍നിർമിച്ച് അപകടഭീഷണി കുറക്കണമെന്നും പ്രദേശവാസികളും വാഹന ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. idk adi 5 accident ചിത്രം - അപകടത്തിൽപ്പെട്ട ലോറിയുടെ മുൻഭാഗം കൊക്കയിലേക്ക് തെന്നിമാറിയനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.