മരങ്ങളും പുല്ലും അശാസ്ത്രീയമായി കത്തിക്കുന്നതായി ആക്ഷേപം

മൂന്നാർ: കാട്ടുതീ തടയാൻ വൻപദ്ധതികൾക്ക് വനം വകുപ്പ് രൂപം നൽകുമ്പോൾ നൂറോളം ഏക്കർ സ്ഥലത്തെ മരങ്ങളും പുല്ലും വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ തീവെച്ചുനശിപ്പിക്കുന്നതായി ആക്ഷേപം. ചിന്നക്കനാൽ മേഖലയിലെ മുന്നൂറ്റിയൊന്ന് കോളനിക്കടുത്താണ് കാട്ടിൽ തീവെക്കുന്നത്. ചിന്നക്കനാൽ വില്ലേജിലെ വിലക്ക് മുതൽ സിങ്ക്കണ്ടം വരെ നൂറ് ഏക്കറോളം വരുന്ന സ്ഥലത്ത് ശനിയാഴ്ച്ച രാവിലെ മുതൽ ഏഴു വനം വകുപ്പ് വാച്ചർമാരാണ് തീ പിടിപ്പിക്കുന്നത്. ഉയരത്തിൽ വളർന്നു നിൽക്കുന്ന പുല്ലും ഗ്രാന്‍റീസ് മരങ്ങളുമാണ് ഇവിടെയുള്ളത്. ഇവയത്രയും കത്തിച്ചുകളയുന്നതിന്‍റെ ചൂടും പുകയും സമീപത്താകെ പടരുകയാണ്. മാസങ്ങളായി ഈ മേഖലയിൽ വനംവകുപ്പ് കാട്ടുതീ ഉണ്ടാകാതിരിക്കാൻ വൻതുക മുടക്കി ഫയർ ബ്രേക്കർ നിർമിച്ചുകൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് ആനകൾക്ക് തിന്നാനുള്ള പുല്ല് ഉണങ്ങിപ്പോയതിനാൽ തളിർക്കാനാണ് തീയിടുന്നതെന്നും കൂടുതൽ പ്രദേശത്തെ പുല്ലുകൾ സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.