കഞ്ഞിക്കുഴി സി.എച്ച്.സിയില്‍ കിടത്തിച്ചികിത്സ നിലച്ചു

ചെറുതോണി: കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ (സി.എച്ച്.സി) കിടത്തിച്ചികിത്സ നിലച്ചു. കോവിഡ് വ്യാപനം തുടങ്ങിയ കാലം മുതല്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സ താൽക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. മറ്റ് ആശുപ്ത്രികളിലൊക്കെ പ്രവർത്തനം പഴയരീതിയിലായെങ്കിയും ഇവിടെ നടപടിയുണ്ടായിട്ടില്ല. പാലപ്ലാവ്, ഉമ്മന്‍ചാണ്ടി കോളനി ഉള്‍പ്പെടെ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന കഞ്ഞിക്കുഴിയില്‍ ആതുര ശുശ്രൂഷ രംഗത്ത് ഏക ആശ്രയം കഞ്ഞിക്കുഴി തള്ളക്കാനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഹെല്‍ത്ത് സൻെററാണ്. ഇരുപതോളം കിടക്കകളാണ് ഇവിടെയുള്ളത്. 18 വാര്‍ഡുകളുള്ള കഞ്ഞിക്കുഴി പഞ്ചായത്ത് ജില്ലയിലെതന്നെ അവികസിത മേഖലകളിലൊന്നാണ്. വനത്തിനുള്ളില്‍ കഴിയുന്ന മക്കുവള്ളി, മനയത്തടം, കൈതപ്പാറ ഉള്‍പ്പെടുന്ന ഗ്രാമങ്ങളില്‍നിന്നുവരെ ആളുകള്‍ ചികിത്സ തേടിയെത്തുന്നത് കഞ്ഞിക്കുഴി സി.എച്ച്.സിയിലാണ്. കിടത്തിച്ചികിത്സയില്ലാത്തതിനാല്‍ ഇവിടെനിന്ന് 40 കിലോമീറ്റര്‍ അകലെ തൊടുപുഴയിലോ അടിമാലിയിലോ എത്തി വേണം ചികിത്സ തേടാന്‍. അടിയന്തരമായി കിടത്തിടച്ചികിത്സയാരംഭിക്കാന്‍ ബ്ലോക്ക് പഞ്ചായത്തും ആരോഗ്യ വകുപ്പും തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ക്യാപ്ഷന്‍: കഞ്ഞിക്കുഴി സി.എച്ച്.സി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.