അടിമാലി: ആദിവാസി കുടിയിലേക്കുള്ള റോഡ് വനപാലകര്‍ വേലികെട്ടി അടച്ചതായി പരാതി. മാങ്കുളം പഞ്ചായത്തിലെ കോഴിയള ആദിവാസി കോളനിലേക്കുള്ള റോഡാണ് വനപാലകര്‍ അടച്ചത്. ഇതോടെ പ്രദേശവാസികൾക്ക് പുറംലോകവുമായിട്ടുള്ള ബന്ധം ഇല്ലാത്ത സ്ഥിതിയാണ്. 60 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. പഴയ ആലുവ-മൂന്നാര്‍ രാജപാത വരുന്നതിന് തടസ്സമായി നില്‍ക്കുന്ന വനംവകുപ്പിനെതിരെ ജനരോക്ഷം രൂക്ഷമാണ്. പ്രത്യക്ഷ സമരവുമായി കോണ്‍ഗ്രസടക്കം രംഗത്തുവന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി ആദിവാസികള്‍ ഉപയോഗിച്ച് വരുന്നതാണ് ഈ റോഡ്. പലകുറി റോഡ് വികസിപ്പിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചെങ്കിലും വനംവകുപ്പിൻെറ തടസ്സം മൂലം നടന്നില്ല. റോഡിന് കുറുകെവേലികെട്ടി ഗതാഗതം തടഞ്ഞത് നിതീകരിക്കാന്‍ കഴിയില്ലെന്നും പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. idl adi 2 traib ചിത്രം... മാങ്കുളം കോഴിയള കുടിയിലേക്കുള്ള റോഡ് വനപാലകര്‍ അടച്ചനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.