പിഴുതുമാറ്റേണ്ടത് മൂവായിരത്തോളം കൊടിമരങ്ങൾ മുട്ടം: പൊതുസ്ഥലത്തെ കൊടിമരങ്ങൾ മുഴുവൻ പിഴുതുമാറ്റണമെന്ന ഉത്തരവ് കാറ്റിൽ പറക്കുന്നു. പാതയോരങ്ങളിൽനിന്ന് 10 ദിവസത്തിനകം കൊടിമരങ്ങൾ നീക്കംചെയ്യണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. കലക്ടർ അതത് അതോറിറ്റികൾക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, പാതയോരത്തെ കണക്കെടുപ്പ് മാത്രമാണ് നടന്നത്. ചില പഞ്ചായത്തുകൾ രാഷട്രീയ പാർട്ടികളുടെ യോഗം വിളിച്ചെങ്കിലും നടപടികളുണ്ടായിട്ടില്ല. പൊതു ഇടങ്ങളിൽ എത്ര കൊടിമരങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം നടത്തിയ കണക്കെടുപ്പിലാണ് 52 പഞ്ചായത്തുകളിലായി 3000ത്തിലധികം കൊടിമരങ്ങൾ കണ്ടെത്തിയത്. കൊടിമരങ്ങൾ നീക്കംചെയ്ത് ഈ മാസം 20ന് കലക്ടർമാർ റിപ്പോർട്ട് നൽകണം എന്നാണ് പറഞ്ഞത്. പഞ്ചായത്ത് പരിധിയിലെ കൊടിമരങ്ങൾ നീക്കംചെയ്ത് സെക്രട്ടറിമാരും റവന്യൂ ഭൂമിയിലെയും പി.ഡബ്ല്യു.ഡി പരിധിയിലുള്ളവ നീക്കംചെയ്ത് തഹസിൽദാർമാരുമാണ് റിപ്പോർട്ട് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.