കുമളി: ഒരു മാസത്തോളമായി അടഞ്ഞുകിടന്ന തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലക്ക് ആശ്വാസം പകർന്ന് തേക്കടിയിൽ വെള്ളിയാഴ്ച മുതൽ ബോട്ട് സവാരി ആരംഭിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും മുല്ലപ്പെരിയാർ വിവാദവുമാണ് കഴിഞ്ഞമാസം 14ന് തടാകത്തിലെ ബോട്ട് സവാരി നിർത്തിവെക്കാൻ കാരണമായത്. കഴിഞ്ഞ ദീപാവലി സീസണിൽപോലും തേക്കടിയിൽ ബോട്ട് സവാരി ഇല്ലാതിരുന്നത് വിനോദസഞ്ചാര മേഖലക്ക് വലിയ നഷ്ടമാണ് വരുത്തിയത്. ബോട്ട് സവാരി ഇെല്ലന്നറിഞ്ഞിട്ടും തേക്കടി കാണാനെത്തിയ വിനോദസഞ്ചാരികൾക്ക് പ്രതീക്ഷിക്കാതെ ബോട്ട് സവാരിക്ക് അവസരം ലഭിച്ചത് ഏറെ സന്തോഷത്തിനിടയാക്കി. അണക്കെട്ടിലെ ജലനിരപ്പ് 142ൽ തുടരുന്നതുമൂലം തേക്കടി തടാകത്തിൻെറ തീരങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. തീരങ്ങൾ ഇല്ലാത്തതിനാൽ വന്യജീവികളെ കാണുന്നത് അപൂർവമാണെങ്കിലും ജലം നിറഞ്ഞ തടാകവും മഴ പെയ്തൊഴിഞ്ഞ വനമേഖലയുടെ പച്ചപ്പുമാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ......... Cap: ഇടവേളക്കുശേഷം തേക്കടി തടാകത്തിൽ ബോട്ട് സവാരി വെള്ളിയാഴ്ച പുനരാരംഭിച്ചപ്പോൾ ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.