കട്ടപ്പന: മൂന്നര പതിറ്റാണ്ടിൻെറ കാത്തിരിപ്പിനൊടുവിൽ കട്ടപ്പന അഗ്നിരക്ഷാനിലയത്തിന് കെട്ടിടം നിർമിക്കാൻ നഗരസഭ സ്ഥലം ഔദ്യോഗികമായി കൈമാറി. കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ അമ്പലക്കവലയിലുള്ള 20 സൻെറാണ് അഗ്നിരക്ഷാസേന കട്ടപ്പന സ്‌റ്റേഷന് സൗജന്യമായി വിട്ടുനൽകിയത്. വർഷങ്ങളായി ഇതിനുള്ള കാത്തിരിപ്പിലായിരുന്നു. കട്ടപ്പന ഗ്രാമപഞ്ചായത്തായിരുന്ന കാലത്താണ് നിലയത്തിന് ഓഫിസ് കെട്ടിടം നിർമിക്കാൻ സ്ഥലം നൽകാൻ തീരുമാനിച്ചത്. പിന്നീട് നടപടി വൈകി. അക്കാലത്തുതന്നെ കെട്ടിടത്തിൻെറ പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നഗരസഭ ഭരണസമിതി പഴയ തീരുമാനത്തിന് അംഗീകാരം നൽകിയതോടെയാണ് സ്വന്തമായി സ്ഥലമെന്ന അഗ്നിരക്ഷാനിലയത്തിൻെറ ആവശ്യത്തിന് വീണ്ടും ചിറകുമുളച്ചത്. രണ്ടുമാസം മുമ്പ് നിലയം സന്ദർശിച്ച മന്ത്രി റോഷി അഗസ്റ്റിൻ അമ്പലക്കവലയിലെ നിർദിഷ്ട സ്ഥലത്ത് പുതിയ കെട്ടിടം നിർമിക്കുന്നതിനാവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. നഗരസഭ സ്ഥലം വിട്ടുനൽകിയാൽ ഇടുക്കി പാക്കേജിൽ കട്ടപ്പന അഗ്നിരക്ഷാനിലയത്തിന് പ്രഥമ പരിഗണന നൽകാമെന്ന ഉറപ്പും ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. അനുമതി ലഭിക്കാൻ നിരന്തരം മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടുന്നുണ്ടെന്നും സ്റ്റേഷൻ ഓഫിസർ പി.കെ. എൽദോസ് വ്യക്തമാക്കി. ഫോട്ടോ. കട്ടപ്പനയിൽ താൽക്കാലിക വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അഗ്നിരക്ഷാനിലയ വിഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.