സ്വകാര്യ ബസുകളിൽ വിദ്യാർഥി കൺെസഷനില്ലെന്ന് പരാതി 

പീരുമേട്: ഹൈറേഞ്ചിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് കൺെസഷൻ നൽകുന്നില്ലെന്ന് പരാതി. കോവിഡ് കാലത്ത് വർധിപ്പിച്ച നിരക്കിൻെറ പകുതിയാണ് വാങ്ങുന്നത്. ചില ബസുകളിൽ മുഴുവൻ നിരക്ക് നൽകേണ്ടിവരുന്നു. നാമമാത്ര ബസുകളിൽ മാത്രമാണ് സർക്കാർ അംഗീകരിച്ച നിരക്ക് വാങ്ങുന്നത്. ഏലപ്പാറ-കുട്ടിക്കാനം, വാഗമൺ-കുമളി റൂട്ടിൽ സർവിസ് നടത്തുന്ന മിക്ക ബസുകളിലും വിദ്യാർഥികളിൽനിന്ന് പകുതി കൂലിയാണ് വാങ്ങുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളും പ്രവർത്തനം നിലച്ച വാഗമൺ തോട്ടത്തിലെയും വേതന വിതരണം നിലച്ച ബഥേൽ തോട്ടത്തിലെ കുട്ടികളുമാണ് അമിതകൂലിയിൽ ഏറെ ക്ലേശിക്കുന്നത്. ബഥേൽ തോട്ടത്തിലെ ഒരു തൊഴിലാളിക്ക് ആഴ്ചയിൽ 600 രൂപ മാത്രമാണ് ചെലവുകാശ് ലഭിക്കുന്നത്. ഒരു കുട്ടിക്ക് പ്രതിദിനം 40 രൂപയോളം ബസ്കൂലി നൽകാൻ മിക്കവർക്കും സാധിക്കുന്നില്ല. സ്വകാര്യ ബസുകളുടെ കുത്തക റൂട്ടിലാണ് അമിതകൂലി പ്രശ്നമാകുന്നത്. കുട്ടിക്കാനം - കുമളി റൂട്ടിൽ കെ.എസ്.ആർ.ടി.സി കൺെസഷൻ കാർഡ്‌ വിതരണം ചെയ്തത് വിദ്യാർഥികൾക്ക് ആശ്വാസമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.