അടിമാലി: കാലാവസ്ഥ വ്യതിയാനവും പ്രതികൂല കാലാവസ്ഥയും മൂലം കാപ്പി കർഷകർ പ്രതിസന്ധിയിൽ. ഡിസംബറിൽ മൂപ്പെത്തേണ്ട കാപ്പിക്കുരു സെപ്റ്റംബർ അവസാനത്തോടെ പഴുക്കാൻ തുടങ്ങിയിരുന്നു. ഒരുപോലെ മൂപ്പാവാത്തതിനാൽ ഇത് വിളവെടുക്കാനും സാധിച്ചില്ല. നവംബർ അവസാനത്തോടെ കാപ്പി പൂക്കാനും തുടങ്ങി. പക്ഷികളും അണ്ണാൻപോലുള്ളവയും പഴുത്ത കാപ്പിക്കുരുവിൻെറ തൊലി തിന്നുകയാണ്. കാലം തെറ്റി പെയ്യുന്ന കനത്ത മഴ മൂലം കാപ്പിക്കുരു പറിച്ച് ഉണക്കിയെടുക്കാനും സാധിക്കുന്നില്ല. ചുവട്ടിൽനിന്ന് പെറുക്കിയെടുത്താലും ഉണക്കാൻ സാധിക്കില്ല. കാപ്പിക്കുരു വിലക്കുറവും പ്രധാന ഘടകമാണ്. സർക്കാർ താങ്ങുവില പ്രഖ്യാപിക്കുമെന്ന് അറിയിച്ചെങ്കിലും തീരുമാനമായില്ല. റോബസ്റ്റ കാപ്പി തൊണ്ടന് 75 രൂപയാണ് കിലോക്ക് വില. പറിക്കുന്ന സമയത്ത് 67 രൂപയായിരുന്നു. വിലക്കുറവ് കാരണം പല കർഷകരും കാപ്പി വെട്ടിനശിപ്പിച്ച് അവിടെ ഏലം കൃഷി ആരംഭിച്ചിരുന്നു. മേഖലയിൽ ചുരുക്കം ചില കർഷകരാണ് ഇപ്പോൾ കാപ്പി കൃഷി തുടർന്നുകൊണ്ടുപോകുന്നത്. പ്രതികൂല കാലാവസ്ഥയിൽ ഉയർന്നവില ലഭിക്കാതെ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. idl adi cappy ചിത്രം: വിളവെടുപ്പിനുമുമ്പ് പൂത്തുതുടങ്ങിയ കാപ്പിച്ചെടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.