തൊടുപുഴ: നഗരസഭയുടെ വിവാദമായ കരട് മാസ്റ്റർപ്ലാന്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ കൊണ്ടുവന്ന പ്രമേയം വെള്ളിയാഴ്ച ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം വോട്ടിനിട്ട് തള്ളി. മരവിപ്പിക്കേണ്ടതില്ലെന്നും ഭേദഗതി മതിയെന്നും കൗണ്‍സില്‍ തീരുമാനിച്ചു. 12നെതിരെ 19 വോട്ടിനാണ് പ്രമേയം തള്ളിയത്. എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങള്‍ പ്രമേയത്തെ എതിർത്തപ്പോൾ വിഷയം ചര്‍ച്ച ചെയ്ത് വോട്ടിനിടുകയായിരുന്നു. നിലവിലെ കരട് മാസ്റ്റർ പ്ലാൻ മരവിപ്പിച്ചശേഷം ഭേദഗതികളോടെ നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു യു.ഡി.എഫ് പ്രമേയം. പറവൂർ നഗരസഭയിലെ കരട് മാസ്റ്റർപ്ലാൻ മരവിപ്പിച്ച നടപടി ഇവിടെയും മാതൃകയാക്കണമെന്നായിരുന്നു യു.ഡി.എഫ് നിലപാട്. അന്തിമ മാസ്റ്റര്‍പ്ലാന്‍ പ്രസിദ്ധീകരിക്കുന്നതുവരെ നിര്‍മാണം വിലക്കുന്ന തീരുമാനമാണ് നഗരസഭയുേടതെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ജോസഫ് ജോണ്‍, കെ. ദീപക്, എം.എ. കരീം എന്നിവര്‍ ചൂണ്ടിക്കാട്ടി. എന്നാൽ, മരവിപ്പിക്കേണ്ടതില്ലെന്നും ഭേദഗതി ചെയ്താൽ മതിയെന്നും എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ വാദിച്ചു. പുതിയ നിർമാണങ്ങൾ ഉണ്ടാകുമെന്നതിനാൽ മരവിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൽ.ഡി.എഫ് പക്ഷത്തെ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സൻ ജെസി ജോണി, മുന്‍ ചെയര്‍പേഴ്‌സൻ ജെസി ആൻറണി, ടി.ജെ. മാത്യു, മുഹമ്മദ് അഫ്‌സല്‍, ബി.ജെ.പി അംഗങ്ങളായ ടി.എസ്. രാജന്‍, സി. ജിതേഷ് എന്നിവർ പറഞ്ഞു. തുടർന്നാണ് പ്രമേയം വോട്ടിനിടാൻ തീരുമാനിച്ചത്. മാസ്റ്റർപ്ലാൻ മലയാളത്തിൽ പ്രസിദ്ധീകരിക്കുമെന്നും പൊതുജനങ്ങളുടെ എല്ലാവിധ ആശങ്കകളും വാർഡ്തലങ്ങളിൽ യോഗം വിളിച്ചുചേർത്ത് പരിഹരിക്കുമെന്നും ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. ജില്ല ടൗൺ പ്ലാനറും യോഗത്തിൽ സന്നിഹിതനായി. ചിത്രം TDL105 Council : മാസ്റ്റർപ്ലാൻ വിഷയം ചർച്ച ചെയ്യാൻ ചേർന്ന തൊടുപുഴ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിലുണ്ടായ വാദപ്രതിവാദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.