റോ-റോ ജെട്ടിക്ക് സമീപത്തെ ഗതാഗത പരിഷ്കാരം അശാസ്ത്രീയമെന്ന് ആക്ഷേപം

ഫോര്‍ട്ട്കൊച്ചി: റോ-റോ ജെട്ടിക്ക് സമീപം ഏര്‍പ്പെടുത്തിയ അശാസ്ത്രീയ ട്രാഫിക് പരിഷ്കാരം ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. റോ റോ വെസലിലേക്ക് കയറാന്‍ വാഹനങ്ങള്‍ കാത്തു കിടക്കുന്ന ഭാഗത്തെ റോഡാണ് രണ്ട് ബാരിക്കേഡുകള്‍ ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുന്നത്. ഇതാകട്ടെ വലിയ ഗതാഗത കുരുക്കിന് ഇടയാക്കുന്നുണ്ട്. മേഖല വണ്‍വേയാണെന്ന് അധികൃതര്‍ പറയുമ്പോഴും ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനമില്ല താനും.

പലപ്പോഴും ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്ന അവസ്ഥയാണ്. നടപ്പാതയിലൂടെ ഇരുചക്ര വാഹനങ്ങള്‍ ചീറിപ്പാഞ്ഞ് വരുന്നതും ഭീതി സൃഷ്ടിക്കുന്നു. ഈ ഭാഗത്തെ കച്ചവടക്കാരും പ്രതിസന്ധിയിലാണ്. ഗതാഗത കുരുക്ക് മൂലം ഈ ഭാഗത്തെ സ്ഥാപനങ്ങളിലേക്ക് ആളുകള്‍ വരാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒരു ബാരിക്കേഡ് ഉപയോഗിച്ച് വണ്‍വേയാക്കി ഗതാഗതം നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. റോഡ് നവീകരണ വേളയില്‍ നടപ്പാതയുടെ വീതി കൂട്ടിയതോടെ റോഡിന്റെ വീതി കുറഞ്ഞത് വിനയായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ നടപ്പാത കയ്യേറി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ നടപ്പാതയില്‍ ഹാന്‍ഡ് റെയില്‍ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Tags:    
News Summary - Traffic reform near Ro-Ro jetty criticized as unscientific

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.