ഹാര്‍ബറില്‍ കയറിയ ബോട്ടുകളില്‍ ലഭിച്ച ചെമ്മീന്‍
മട്ടാഞ്ചേരി: കൂലി തര്‍ക്കത്തെ തുടര്‍ന്ന് നാലുദിവസം പ്രവർത്തനം നിലച്ച കൊച്ചി ഫിഷറീസ് ഹാര്‍ബർ വീണ്ടും സജീവമായി. കടലിലേക്ക് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ നിറയെ ചെമ്മീനുമായാണ് കയറിയത്. ബോക്സിന് 40,000 രൂപ വരെ ലഭിച്ചു. ഇത് ബോട്ടുടമകളെയും തൊഴിലാളികളെയും സന്തോഷത്തിലാക്കി.
ട്രോളിങ് നിരോധനത്തിനു ശേഷം നല്ലരീതിയിൽ മത്സ്യം ലഭിക്കുന്ന വേളയിലാണ് മീന്‍ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഹാര്‍ബര്‍ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയത്. തൊഴിൽതർക്കവും ഹാർബറിന്റെ പ്രവർത്തനം നിലച്ചതും ആശങ്കക്ക് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.