കളമശ്ശേരി: സ്വകാര്യ എല്ലുകമ്പനിയിൽനിന്ന് പെരിയാറിലേക്ക് മലിനജലം ഒഴുക്കാൻ സ്ഥാപിച്ച പൈപ്പ് കണ്ടെത്തി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് എടയാർ വ്യവസായ മേഖലയിൽ പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് സമീപം പ്രവർത്തിക്കുന്ന കമ്പനിയിൽ നടത്തിയ പരിശോധനയിലാണ് പൈപ്പ് കണ്ടെത്തിയത്.
കമ്പനി പ്ലാൻറിൽനിന്ന് സ്ഥാപിച്ച കുഴലാണ് പുഴക്കരികിൽ കണ്ടതെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. മലിനജലവും രൂക്ഷഗന്ധവും കമ്പനിയിൽ ഉണ്ടായിരുന്നു.
മലിനജലം ഒഴുക്കാറില്ലെന്നും ടാങ്കർ ലോറിയിൽ കയറ്റി പുറത്ത് കളയുകയാണെന്നുമാണ് കമ്പനി അധികൃതരുടെ വിശദീകരണം. എന്നാൽ, മലിനജലം പുഴയിലും തള്ളുന്നുണ്ടാകുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.