മൂവാറ്റുപുഴ: പുലിപ്പേടിയിൽ വാഴക്കുളത്ത് കാട് വെട്ടിത്തെളിച്ചു. ഒടുവിൽ പുലി പൂച്ചയായി. വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയുടെ പാർക്കിങ് ഗ്രൗണ്ടിനു സമീപത്ത് കൃഷിയൊന്നുമില്ലാതെ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പുലിയെന്ന് സംശയിക്കുന്ന അജ്ഞാത ജീവിയെ കണ്ടതായി അഭ്യൂഹം ഉയർന്നത്.
മെഷീൻ ഉപയോഗിച്ച് പുല്ലുവെട്ടുന്ന ശബ്ദം കേട്ട് വന്യജീവി എടുത്തുചാടിയെന്ന് തൊഴിലാളി അറിയിച്ചതനുസരിച്ച് മൂലമറ്റം അറക്കുളം വനം വകുപ്പ് ഓഫിസിൽനിന്ന് അധികൃതർ എത്തിയിരുന്നു.
തുടർന്ന് രണ്ടേക്കറോളം വരുന്നകാട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തെളിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ഞായറാഴ്ച നാട്ടുകാർ കാട് തെളിക്കുന്നതിനിടയിൽ മണ്ണുമാന്തിയന്ത്രം തൊഴിലാളികൾ ജീവിയെ കണ്ടത്രെ. ഇവർ നൽകിയ വിവരണമനുസരിച്ച് പൂച്ചപ്പുലിയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.