പൂച്ചാക്കൽ: ലോറിയിൽ കടത്തിയ അഞ്ചുലക്ഷം രൂപയുടെ പടക്കം പിടികൂടി. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവർ, സഹായി എന്നിവരെ അറസ്റ്റുചെയ്തു. മാക്കേകവല-തൈക്കാട്ടുശ്ശേരി റോഡിൽ വ്യാഴാഴ്ച വൈകീട്ട് വാഹനപരിശോധന നടത്തുകയായിരുന്ന പൂച്ചാക്കൽ പൊലീസാണ് ചാക്കിൽ നിറച്ച പടക്കവുമായെത്തിയ ലോറി പിടികൂടിയത്. തെങ്കാശിയിൽനിന്ന് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ വിതരണത്തിന് എത്തിച്ച പടക്കമാണ് പിടികൂടിയത്. ചിത്രം : പിടികൂടിയ പടക്കക്കെട്ടുകൾ പൂച്ചാക്കൽ: അനധികൃതമായി ലോറിയിൽ കൊണ്ടുവന്ന പടക്കശേഖരം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് ശിവകാശി വിരുതനഗർ സ്വദേശികളായ ശെൽവകുമാർ (44), കറുപ്പസാമി (20) എന്നിവരെ അറസ്റ്റ് ചെയ്തു. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാക്കേക്കവലക്കു സമീപം വെച്ച് പൂചാക്കൽ എസ്.ഐ കെ.ജെ ജേക്കബിന്റെ നേതൃത്വത്തിൽ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി തടഞ്ഞ് പരിശോധന നടത്തിയത്. വാഹനത്തിൽ പെർമിറ്റില്ലാതെയാണ് സ്ഫോടക വസ്തുക്കളും പടക്കങ്ങളും കൊണ്ടുവന്നത്. സംഭവത്തിന് എക്സ്പ്ലോസിവ് ആക്ട് പ്രകാരമാ ണു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിടികൂടിയ വസ്തുക്കളും വാഹനവും പൂചാക്കൽ സ്റ്റേഷൻ പരിസരത്തേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.