ചങ്ങനാശ്ശേരി: കാണാതായ യുവാവിനെ പാറമടക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുറിച്ചി മലകുന്നം ചാമക്കുളം വാഴപ്പറമ്പിൽ സദാനന്ദന്‍റെ മകൻ വി.എസ്. അജിനാണ് (കണ്ണൻ-24) മരിച്ചത്. കോട്ടയത്ത് സ്വകാര്യ പെയിന്‍റ് സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. വ്യാഴാഴ്ച പുലർച്ച 6.30ഓടെ പള്ളിക്കത്തോട് അകലക്കുന്നം നരിപ്പാറ ജോസഫിന്‍റെ ഉടമസ്ഥതയിലെ കുളത്തിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച വൈകീട്ട് ഏഴിന് ശേഷമാണ് അജിനെ കാണാതായത്. ബുധനാഴ്ച രാത്രി ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. പാറമടക്കുളത്തിനുസമീപ റോഡരികിൽ സ്‌കൂട്ടർ കണ്ട് നാട്ടുകാർ അറിയിച്ചതുപ്രകാരം പള്ളിക്കത്തോട് പൊലീസിന്‍റെ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വാഹനത്തിൽ താക്കോൽ, മൊബൈൽ ഫോൺ, ചെരിപ്പ് എന്നിവയുണ്ടായിരുന്നു. പള്ളിക്കത്തോട് എസ്.ഐ മാത്യു സി. ജോണിന്‍റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മാതാവ്: അനിത. സഹോദരി: അജുമോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.