കാക്കനാട്: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗത്തെക്കുറിച്ചുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച രാവിലെ മുതൽ പരിശോധന നടന്നത്. നഗരസഭയിലെ വിവിധ തോടുകൾ വൃത്തിയാക്കിയതും കെട്ടിട നിർമാണങ്ങളുമായി ബന്ധപ്പെട്ടുമായിരുന്നു പരാതികൾ. പരിശോധനയിൽ കെട്ടിടനിര്‍മാണത്തിന് പെര്‍മിറ്റ് നല്‍കാന്‍ മാസങ്ങളോളം വൈകുന്നതായി കണ്ടെത്തി. തോട് ശുചീകരണം സംബന്ധിച്ച ഫയലുകളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തൃക്കാക്കരയില്‍ കെട്ടിടനിര്‍മാണത്തിന് അപേക്ഷ നല്‍കിയാലും പലകാരണങ്ങള്‍ പറഞ്ഞ് പെര്‍മിറ്റ് നല്‍കുന്നത് നീട്ടിക്കൊണ്ടുപോകുന്നതായാണ് പരാതി. ഇതുസംബന്ധിച്ച് ജീവനക്കാരുടെ മൊഴികളും രേഖപ്പെടുത്തി. വിജിലന്‍സ് സി.ഐയുടെ നേതൃത്വത്തില്‍ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ഫോട്ടോ: തൃക്കാക്കര നഗരസഭയിൽ വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.